Wednesday 14 November 2012

ശ്രീ പത്മനാഭന്റെ സ്വത്തിനു മുറവിളി കൂട്ടുന്നവര്‍ ക്രിസ്ത്യന്‍ - മുസ്ലിം പള്ളികളുടെ സ്വത്തിന്റെ കാര്യത്തില്‍ മൗനം ?


ഇതാണോ ജനാതിപത്യ പാര്‍ട്ടിയുടെ നയം ?

നെല്ല് പത്തായത്തില്‍ ഉണ്ടെങ്കില്‍ എലി എവിടുന്നും വരും എന്നത് പോലെ ആണ് ഇവിടുത്തെ രാഷ്ട്രീയക്കാരുടെ കാര്യം ഹിന്ദുവിന് എവിടെ സമ്പത്ത് വരുന്നു അവിടെ എത്തും ഈ രാഷ്ട്രീയ കുപ്പായമണിഞ്ഞ എലികള്‍ 

ഇവര്‍ക്ക് ഹിന്ദു സമൂഹത്തിനോട് മാത്രം ഇവര്‍ക്ക് ഇത്ര ചൊറിച്ചില്‍ ,അതോ ഇനി അതും പാര്‍ട്ടി ഭണ്ട് ആക്കാന്‍ കഴിയാത്തതിന്റെ നിരാശയോ ?അതോ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ കട്ട് മുടിക്കാന്‍ കിട്ടാഞ്ഞിട്ടോ

ക്ഷേത്ര സ്വത്തില്‍ മാത്രം ഇവര്‍ക്കെന്താ ഇത്ര താല്‍പര്യം കേരളത്തില്‍ കോടികള്‍ വിലമതിക്കുന്ന വസ്തുവകകള്‍ ധന സമ്പാദ്യവും ഉള്ള എത്രയോ പള്ളികളും മസ്ജിദുകളും ഉണ്ട് .അതൊന്നും സഖാക്കന്മാര്‍ കാണുനില്ലേ ?

ഹൈന്ദവ ക്ഷേത്രങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ഹൈന്ദവ ദൈവങ്ങളെ വിശ്വസിക്കുന്ന ഒരു സമൂഹം ഉണ്ട് അതിനു ഇവര്‍ ആരും ബുദ്ധിമുട്ടണം എന്നില്ല. അത് പൊതു സ്വത്താണോ രാഷ്ട്രത്തിന് വേണ്ടി വിനിയോഗിക്കണോ എന്നുള്ളതൊക്കെ ആലോചിക്കാന്‍ ഹിന്ദു വിശ്വാസി സമൂഹം ഇവിടെ ഉണ്ട്.

സര്‍ക്കാര്‍ സ്വത്തായ കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കത്തെ അനുകൂലിക്കുന്ന പിണറായി സഖാവും പാര്‍ട്ടി സെക്രട്ടറിയുടെ നീക്കത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവും ഹൈന്ദവ ക്ഷേത്ര സ്വത്തിന്റെ കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല.

സര്‍ക്കാര്‍ സ്വത്തിനെ സ്വകാര്യ വെക്തിക്ക് വിട്ടു കൊടുക്കാന്‍ കൂട്ട് നില്‍ക്കുകയും അതെ സമയം വിശ്വാസികളുടെ ക്ഷേത്ര സ്വത്തിനെ മാത്രം പൊതു സ്വത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നടപടി അഭിനദ്ധനം സഖാവെ .

ഒരു സുപ്രീം കോടതി അമിക്കസ് ക്യൂറി ഇന്നേ വരെ ഒരു പക്ഷപാതവും ഒരിടത്തും കാണിച്ചതായി പരമോന്നത നീതിന്യായ കോടതി പറഞ്ഞിട്ടില്ല . അപ്പോളാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാക്കുകള്‍ അതും നിഷ്പക്ഷമായി റിപ്പോര്‍ട്ട് കൊടുത്ത ശ്രീ പത്മനാഭന്റെ സ്വത്തിനു എതിരെ.

രാഷ്ട്രീയക്കാര്‍ക്ക് ക്ഷേത്രസ്വത്തിലാണ് കണ്ണ് എന്ന അമിക്കസ് ക്യൂറിയുടെ പരാമര്‍ശം 101% സത്യം ആണ് എന്ന് ഇവിടുത്തെ ഹൈന്ദവ ജനതക്ക് മാത്രമല്ല ഓരോ കേരളീയനും അറിയാം, അപ്പോള്‍ പിന്നെ ഇവര്‍ക്ക് മാത്രം എന്തെ ഈ വാക്കില്‍ ഇത്ര അസഹിഷ്ണുത.

രാജാക്കന്‍മാരും സാധാരണ ഭക്തരും കാണിക്കയായി കൊടുത്ത ക്ഷേത്ര സ്വത്തും രാജാക്കന്മാര്‍ ശ്രീ പത്മനാഭനു കാണിക്ക കൊടുത്ത അമൂല്യ നിധി ശേഖരണങ്ങളും സ്വന്തം രാജ്യ സ്വത്തുക്കളും പത്മനാഭന്റെ കാല്‍കീഴില്‍ കാത്തു സൂക്ഷിച്ച തിരുവിതാംകൂര്‍ രാജ കുടുംബത്തിന് എത്ര അവാര്ഡ് കൊടുത്താലും മതിയാകില്ല.എന്തിനാണെന്ന് വെച്ചാല്‍ ഇന്ന് ജനങ്ങള്‍ക്ക്‌ ഒരു ചെറിയ റോഡു പണിതാല്‍ അതിന്റെ മുക്കാല്‍ ഭാഗം അടിച്ചു മാറ്റുകയും റോഡു കുളം ആക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ ഉള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്രയും അമൂല്യമായ സ്വത്ത് ഇവരുടെ കണ്ണില്‍ പെടുത്താതിരുന്നതിനു.

അടുത്ത ആവശ്യം ദേവസ്വം ബോര്‍ഡ് പോലെ പ്രത്യേകം ബോര്‍ഡ് ഉണ്ടാക്കണം എന്നാണ് സഖാവ് പിണറായിടെ അടുത്ത നിര്‍ദേശം.ഉള്ള ഒരു ദേവസ്വം ബോര്‍ഡ്‌ കാരണം അമ്പലത്തിലെ ഭഗവാന്മാര്‍ക്ക് പോലും ഇരിക്കപൊറുതി ഇല്ലാതായിയിരിക്കുകയാണ്. ക്ഷേത്ര കുളത്തിലെ മത്സ്യത്തിന് പോലും സ്വതദ്ര്യം ഇല്ലാതായി ഈ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍.

ഹിന്ദു സമൂഹം ഒന്നടങ്കം ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ ഭരണത്തില്‍ നിന്നും മാറ്റി എടുക്കണം എന്ന് ചിന്തിക്കുന്ന ഈ വേളയിലാണ് അദ്ദെഹത്തിന്റെ വാക്കുകള്‍ ,

സഖാവെ ഒന്ന് ചോദിച്ചോട്ടെ ദേവസ്വം ബോര്‍ഡ് മാത്രുകയില്‍ ഓരോന്ന് ക്രിസ്ത്യന്‍ മുസ്ലിം പള്ളികളില്‍ ഒന്ന് ചെയ്തു നോക്ക് എന്തെ അത് നടക്കില്ലേ ?

അവര്‍ക്കും ഇതു പോലെ കാണിക്കയും സമ്പത്തും നടവരവ് വരുന്നത് അല്ലെ ? ഇന്ന് ക്ഷേത്രങ്ങളെക്കാള്‍ വലിയ ശീതികരിച്ച ആഡംബര ആരാധനാലയങ്ങള്‍ ആണ് മറ്റുള്ളവര്‍ക്ക് ഉള്ളത്. മത പരിവര്‍ത്തനത്തിന്റെ പേരില്‍ കോടികള്‍ മറിയുന്ന ക്രിസ്തീയ സഭകളുടെ വരുമാന സ്രോതസ്സ് നോക്കുവാനും ഇവിടെ ആരുമില്ല

കേരള സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവു കൂടുതല്‍ ഇന്ന് ഭുസ്വത്തും ധന ശേഷിയും ഉള്ളത് ക്രിസ്തീയ സഭകള്‍ ആണ്. ക്ഷേത്രങ്ങളുടെ സ്വത്ത് ആയി പണ്ട് ഉണ്ടായിരുന്ന പല കാവുകളും കാടുകളും ഭുസമരത്തിന്റെ മറവില്‍ വെട്ടിപിടിച്ചു പള്ളികളും അരമനകളും പണിതു ഇന്ന് കേരളത്തിലെ ഭൂസ്വത്തിന്റെ മുക്കാല്‍ ഭാഗവും കയ്യടക്കി വച്ചിരിക്കുന്നു.

പ്രവാചകന്റെ മുടി ആണെന്ന് പറഞ്ഞു ഒരു മുടി എവിടുന്നോ കൊണ്ട് വന്നു അതിന്റെ പേര് പറഞ്ഞു ഒരു ജില്ലയുടെ പകുതിയില്‍ കൂടുതല്‍ ഏരിയ പദ്ധതി ഉണ്ടാക്കി ലോകത്തെ ഏറ്റവും വലിയ പള്ളിയുടെ പേരില്‍ ലോകം മുഴുവന്‍ കോടികള്‍ പിരിച്ചു, എന്നിട്ട് ആ കോടികള്‍ എവിടെ അത് ചോദിയ്ക്കാന്‍ ആരും ഉണ്ടായില്ല.അതിനു ഒരു ജില്ലയുടെ ജനങ്ങളെ ഒഴിവാക്കി ഇത്രയും വസ്തു ഏതു മാര്‍ഗത്തില്‍ ഉണ്ടാക്കും, ഇതൊക്കെ ആര്‍ക്കും ചോദിക്കുകയും അന്വേഷിക്കുകയും വേണ്ടല്ലോ ?

ശ്രീ പത്മനാഭന്റെ ആറാട്ട് നടക്കുന്ന ഏരിയയില്‍ ഏതോ ദിവ്യ മഹന്‍ കാല് കുത്തിയത്‌ എന്നും അത് കൊണ്ട് ആ പ്രദേശം അദേഹത്തിന്റെ പേരില്‍ ക്രിസ്തീയ ടൌണ്‍ഷിപ്‌ പണിയുമെന്ന് പറഞ്ഞു അതിനു ചുക്കാന്‍ പിടിച്ച സഭക്കാരുടെ പണവും ആര്‍ക്കും ചോദിക്കണ്ട.

അതു പോലെ ഇന്ന് ലവ് ജിഹാദിനൊപ്പം ലാന്‍ഡ്‌ ജിഹാദും കൊണ്ട് കേരളം കയ്യടക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന മുസ്ലിം സമുദായത്തിനും പണം എവിടെ നിന്ന് വരന്നു ? ഒരു ക്രിസ്തുമസ്സോ പെരുന്നാള്ളോ വന്നാല്‍ അറിയാം ഇവിടെ വ്യാപാരി വ്യവസായ സമൂഹത്തില്‍ എത്ര ഹിന്ദുക്കള്‍ കാണുമെന്നു ? അന്നേ ദിവസം കേരളത്തിലെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കും.
==================================================================
Panchajanyam 

No comments:

Post a Comment