Thursday 2 August 2012

ആദര്‍ശ കഥകള്‍

                                                             ജോലിയുടെ മഹത്വം 


              ലോകമാന്യബാലഗംഗാധരതിലകന്‍ നിയമബിരുതം പാസായപ്പോള്‍ അദ്ധേഹത്തിന്‍റെ സുഹൃത്തുക്കള്‍ വിചാരിച്ചിരുന്നത് തിലകന്‍ സര്‍ക്കാര്‍ ജോലിയിലോ വക്കീല്‍ പണിയിലോ പ്രവേശിക്കുമെന്നായിരുന്നു . അതിനെ കുറിച്ച് അവര്‍ തിലകനോട് ചോദിച്ചപ്പോള്‍ തിലകന്‍ പറഞ്ഞു . എനിക്ക് പണത്തിനോട് അമിതമായ ആഗ്രഹമില്ല .പണത്തിനുവേണ്ടി സര്‍ക്കാരിന്‍റെ അടിമയാകന്‍ ഞാന്‍ ഇല്ല . ഇനി വക്കാലത്തിനെകുറിച്ച് ആണെങ്ങില്‍ .ആ പണിപോലും എനിക്ക് ഇഷ്ട്ടമല്ല .സാ വിദ്യാ യാ വിമുക്തയെ (മുക്തിയെ പ്രദാനം ചെയുന്നതാണ് വിദ്യ ) എന്ന സൂക്തം ആചരിക്കുന്ന ആളാണ് ഞാന്‍ .




          ഇതെല്ലം കേട്ട് സുഹൃത്തുക്കള്‍ നിശബ്ദരായിരുന്നു. എന്നാല്‍ കുറച്ചു ദിവസത്തിന് ശേഷം അവര്‍ക്ക് വിവരംലഭിച്ചു . തിലകന്‍ മുപ്പതുരൂപ മാസശമ്പളത്തിന് പ്രൈമറിക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നുഎന്ന് . ഇത് അറിഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യചികിതരായി. അദേഹത്തിന്‍റെ ഒരു ആത്മസുഹൃത്ത്‌ അദ്ധേഹത്തോട്ചോദിച്ചു. അവസാനം നിങ്ങള്‍ ഒരു അദ്ധ്യാപകന്‍റെ ജോലി തിരഞ്ഞെടുത്തു അല്ലേ?. ഇന്ന് അധ്യാപകരുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് നിങ്ങള്‍ക് അറിയുമോ?. എടൊ നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ ശവസംസ്കാരം നടത്താനുള്ള വിറകുപോലും  എവിടെ നിന്നും ലഭിക്കില്ല .


      തിലകന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു .എന്‍റെ ശവസംസ്കാരത്തെ കുറിച്ച് ഞാനെന്തിന് ചിന്തിക്കണം .നമ്മുടെ കോര്‍പ്പറേഷന്‍ പിന്നെ എന്തിനാണ് ഉണ്ടാക്കിയിരിക്കുന്നത് .എന്‍റെ ചിദയെ കുറിച്ച് അവര്‍ ചിന്തിച്ചുകൊള്ളും.അവര്‍ സാധനങ്ങള്‍ സംഘടിപ്പിച്ച് എന്‍റെ ചിത ഒരുക്കിക്കൊള്ളും. അതുകേട്ട് ആ സുഹൃത്ത് സ്ഥബ്ദനായി പ്പോയി.
  

No comments:

Post a Comment