Wednesday 18 January 2012



കൊച്ചി: ചരിത്ര പ്രസിദ്ധമായ പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ക്ഷേത്ര മൈതാനത്തിട്ട് മേഞ്ഞ് നടക്കുകയായിരുന്ന പശുവിനെ അറുത്ത് കൊലപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഒരു മൌലവിയും അല്ലപ്ര സ്വദേശികളായ മൂന്ന് മുസ്ലീം യുവാക്കളും ചേര്‍ന്നാണ് പശുവിനെ കൊലപ്പെടുത്തിയത്. എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് പെരുമ്പാവൂര്‍ പ്രദേശത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്






പെരുമ്പാവൂര്‍ സംഭവം പല മാധ്യമങ്ങളിലും വലിയ വാര്‍ത്തയായില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരമിതാണ്: "വര്‍ഗീയ പ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ സ്വയം സംയമനം പാലിക്കണം". പക്ഷെ ഈ സംയമനം, അല്ലെങ്കില്‍ സ്വയം നിയന്ത്രണം ("വാര്‍ത്താ തമസ്കരണം" എന്നാണ് ശരിയായ പ്രയോഗം!) ഹിന്ദുക്കളുടെ പ്രശ്നങ്ങളില്‍ മാത്രമേയുള്ളൂ എന്നാണ് എനിക്ക് മനസിലാകുന്നത്. കുറെ മുസ്ലിം നാമധാരികളുടെ ഇ- മെയില്‍ പരിശോധിക്കുന്നു എന്ന് പറഞ്ഞു സിമിക്കാരും ജമാ- അത്തുകാരും മതവിദ്വേഷം ഇളക്കിവിട്ടപ്പോള്‍ ആര്‍ക്കും ഈ പറയുന്ന ഒരു നിയന്ത്രണവും ഉണ്ടായില്ല.

ഇന്ന് നടന്ന ഹര്‍ത്താലും ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും ഇതുവരെ ഒരു ചാനലും കണ്ടിട്ടില്ല. നാളത്തെ പത്രങ്ങളില്‍ എത്രയെണ്ണം ഈ വാര്‍ത്തയും ചിത്രവും നല്‍കും?


No comments:

Post a Comment